
ബംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രിസഭയോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് നവംബര്‍ 17ന് തുറക്കുക.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളില്‍ കുട്ടികൾ എത്തി ക്ലാസ്സുകളില്‍ പങ്കെടുക്കാവൂ.കൊറോണ സാഹചര്യത്തിൽ ക്യതൃമായ ബാച്ചുകൾ തിരിച്ചായിരിക്കും ക്ലാസ്സുകൾ നടക്കുക.കോളേജുകള്‍ തുറന്നാലും വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുന്നതായിരിക്കും.
ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊറോണ സാഹചര്യം മനസ്സിലാക്കി അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ പശ്ചാത്തലത്തില്‍ എല്ലാ കോളേജുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ അറിയിച്ചു.
Post a Comment