കൊച്ചി > കോവിഡിൻ്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണൽ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബർ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാം.
പ്രോസിക്യൂഷൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്. പ്രധാന സാക്ഷികൾക്ക് ഭീഷണിയുള്ളതിനാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം പ്രകാരം ആംഡ് പൊലീസ് സംരക്ഷണയിലാണ് കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും. സാക്ഷികൾ ഇത്രയേറെ പ്രതിസന്ധിയിൽ ജീവിക്കുമ്പോൾ കേസ് നീട്ടി വക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകൻ അഡ്വ. ജോൺ റാൽഫ് വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. അംബികാദേവി, അഡ്വ ജിതേഷ് ബാബു എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്. പ്രധാന സാക്ഷികൾക്ക് ഭീഷണിയുള്ളതിനാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം പ്രകാരം ആംഡ് പൊലീസ് സംരക്ഷണയിലാണ് കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും. സാക്ഷികൾ ഇത്രയേറെ പ്രതിസന്ധിയിൽ ജീവിക്കുമ്പോൾ കേസ് നീട്ടി വക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകൻ അഡ്വ. ജോൺ റാൽഫ് വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. അംബികാദേവി, അഡ്വ ജിതേഷ് ബാബു എന്നിവർ ഹാജരായി.
Post a Comment