തിരുപ്പൂർ : വിദേശത്തു പോകാൻ മകൾ തടസ്സമാകുമെന്നു പറഞ്ഞു എട്ടു വയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശൈലജയാണു (39) പിടിയിലായത്.
ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരാണു തിരുപ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.
അറസ്റ്റിലായ ശൈലജ, താൻ ഡോക്ടറാണെന്നും ഭർത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും വിദേശത്തു പോകാൻ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നൽകി മകളെ വഴിയോരത്ത് ഉപേക്ഷിച്ചതാന്നുമാണ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്.
വഴിയിൽ യുവതി പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതു നാട്ടുകാർ ശ്രദ്ധിച്ചതോടെ പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറിൽ കടക്കുകയായിരുന്നു.
Post a Comment