പന്തളത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു; രണ്ടാം ഭര്‍ത്താവ് പിടിയില്‍

പത്തനംതിട്ട |  പന്തളത്ത് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി മധുസൂദനനാണ് ടാപ്പിങ് കത്തി ഉപയോഗിച്ച് ഭാര്യ സുശീലയെ കൊന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സുശീല മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലര്‍ച്ചെ ചാക്കില്‍ കെട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ കുരമ്പാല ജംഗ്ഷന് സമീപമുള്ള റോഡില്‍ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹം കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ടാപ്പിങ്ങ് തൊഴിലാളിയായ ഇരുവരും രണ്ട് വര്‍ഷ മുമ്പ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹിതരായി.

പ്ലാന്റേറേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ചപ്പോള്‍ സുശീലയ്ക്ക് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപക്ക് സ്ഥലം വാങ്ങി. ബാക്കി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Post a Comment

أحدث أقدم