സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തി; രോഗപ്പകർച്ച തടഞ്ഞ് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് പുതിയ ജനുസില്പ്പെട്ട മലമ്പനി കാണപ്പെട്ടുവെന്നും എന്നാൽ  യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല് മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതായും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര് ജില്ലാശുപത്രിയില് ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല് ജനുസില്പ്പെട്ട മലമ്പനി കണ്ടെത്തിയത്.

ഉടന് തന്നെ മാര്ഗരേഖ പ്രകാരമുള്ള സമ്പൂര്ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്ത്തനങ്ങള് ഈര്ജിതമാക്കുകയും ചെയ്തതിനാല് രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന് സാധിച്ചു. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല് രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്ട്ട് ചെയ്ത് വരുന്നത്. സുഡാനില് നിന്ന് കേരളത്തില് എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.

ഫാല്സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല് കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്ക്ക് സമാനമായ ചികിത്സയാണ് ഓവേല് കാരണമാകുന്ന മലമ്പനിക്കും നല്കുന്നത്. കേരളത്തില് അപൂര്വമാണ് ഇത്തരം ജനുസില്പ്പെട്ട മലമ്പനി റിപ്പോര്ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നത്.

Post a Comment

Previous Post Next Post