ചീരയെന്നു കരുതി ഉമ്മത്തിന്റെ ഇല കറിവച്ചു; വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും അപസ്മാരലക്ഷണങ്ങളും കടുത്ത പനിയും

കൊച്ചി
 ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിലെ ഉമ്മത്തിന്റെ ഇലകൊണ്ടു കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. ഇരുവരും ഗുരുതരാവസ്ഥ മറികടന്ന് ആശുപത്രിവിട്ടു. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ഡൗൺ കാലമായതിനാൽ പറമ്പിലെ ചീരയെടുത്ത് വീട്ടമ്മ കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം അവർ ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.



കൊച്ചി • ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിലെ ഉമ്മത്തിന്റെ ഇലകൊണ്ടു കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. ഇരുവരും ഗുരുതരാവസ്ഥ മറികടന്ന് ആശുപത്രിവിട്ടു. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ഡൗൺ കാലമായതിനാൽ പറമ്പിലെ ചീരയെടുത്ത് വീട്ടമ്മ കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം അവർ ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.


ഉടൻ ആമാശയത്തിൽനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്. രാജഗിരിയിലെ എമർജൻസി വിഭാഗം കൺസൽറ്റന്റ് ഡോ. ജൂലിയസ്, പീഡിയാട്രിക് കൺസൽട്ടന്റ് ഡോ. ബിപിൻ ജോസ് എന്നിവരാണു ചികിത്സിച്ചത്. 2 ദിവസത്തിനുശേഷമാണു കുട്ടി അപകടനില തരണം ചെയ്തത്. കിടപ്പുരോഗിയായ അപ്പൂപ്പന് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയതിനാൽ ഉമ്മത്തിന്റെ ഇല അദ്ദേഹം കഴിച്ചിരുന്നില്ല.


എന്താണ് ഉമ്മത്തിന്റെ ഇല

പച്ചച്ചീരയുടെ ഇലയോടു സാമ്യമേറെ ഉള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്നു ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇല. തണ്ടുകൾക്ക് ഇളംവയലറ്റ് നിറം. തൈ കണ്ടാൽ ചീരയാണെന്നു തോന്നും. കന്നുകാലികൾ കഴിച്ചാലും മാരകമാകും. 2017ലും സമാനമായ കേസ് രാജഗിരിയിൽ ചികിത്സിച്ചിരുന്നു. അന്ന് കുടുംബാംഗങ്ങൾ സംശയംതോന്നി ചെടി ആശുപത്രിയിൽ എത്തിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് പറമ്പിൽ നിന്നുള്ള ചെടികൾ ഇലക്കറികൾ ആക്കുമ്പോൾ ജാഗ്രത വേണമെന്നു ഡോ. ബിപിൻ ജോസ് പറഞ്ഞു.


Post a Comment

Previous Post Next Post