ഇളയമകനെ മടിയിലിരുത്തി താൻ മക്കളെ 50,000 രൂപയ്ക്ക് വിൽക്കുകയാണെന്നാണ് ലഷാരി പറയുന്നത്. എന്നാൽ സംഭവത്തിന്റെ വസ്തുത എന്തെന്ന് പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് വൈസ് വേൾഡ് ന്യൂസ്. മകന്റെ ചികിൽസയ്ക്കായി ലഷാരിക്ക്് അവധി ആവശ്യമായി വന്നു. എന്നാൽ മേലുദ്യോഗസ്ഥൻ ഇതിനായി കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാത്തതിനെ തുടർന്ന ലഷാരിക്ക് അവധി നിഷേധിച്ചു. മാത്രമല്ല നഗരത്തിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ലർകാന എന്നയിടത്തേക്ക് സ്ഥലംമാറ്റം കൊടുത്തു.
കൈക്കൂലി നൽകിയില്ല എന്ന ഒറ്റക്കാരണത്താലാണ് അവർ എനിക്ക് ഈ ശിക്ഷ വിധിച്ചത്. കറാച്ചിയിലേക്ക് യാത്ര ചെയ്ത് പരാതി നൽകാൻ പോലും എന്റെ കയ്യിൽ പണമില്ല. ഇവിടെയുള്ളവരെല്ലാം വളരെ ശക്തരാണ്, അവർക്കെതിരെ ഒരു നടപടിയും എടുക്കാനാകില്ല. ലഷാരി മാധ്യമത്തിനോട് പറയുന്നു. കൈക്കൂലി നൽകാനാണോ മകന്റെ ഓപ്പറേഷൻ നടത്താനാണോ ഞാൻ പണം ചിലവാക്കേണ്ടത്? എന്റെ കുട്ടിയുടെ ചികില്‍സ നടപ്പാക്കുകയാണോ അതോ ലർകാനയിൽ പോലി ജോലിയെടുക്കുകയാണോ വേണ്ടത്? ആ പിതാവ് ചോദിക്കുന്നു.
വീഡിയോ കാണാൻ👇
Post a Comment