നമ്പർ പോലും നോക്കാതെ കടക്കാരനെ ഏല്‍പിച്ച ലോട്ടറി ടിക്കറ്റിന് എഴുപത്തിയഞ്ചു ലക്ഷം രൂപയുടെ ഒന്നാംസമ്മാനം. ടിക്കറ്റ് സ്വന്തം പേരിലാക്കാതെ ഉടമയ്ക്കു തന്നെ നല്‍കി ലോട്ടറി കടക്കാരന്‍ സത്യസന്ധത കാട്ടി. തൃശൂരില്‍ നിന്നാണ് സത്യസന്ധതയുടെ ഈ മാതൃക.
തമിഴ്നാട് സ്വദേശിയായ ധര്‍മജന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നത് തൃശൂര്‍ യദൂകൃഷ്ണ ലോട്ടറീസില്‍ നിന്നാണ്. വിന്‍വന്‍ ഭാഗ്യക്കുറിയുടെ പന്ത്രണ്ടു ടിക്കറ്റുകള്‍ എടുത്ത് മാറ്റിവയ്ക്കാന്‍ ധര്‍മജന്‍ പറഞ്ഞു. തുക ഗൂഗിള്‍പേ ആയി നല്‍കി. പന്ത്രണ്ട് ടിക്കറ്റും ധര്‍മജന്റെ പേരില്‍ ലോട്ടറിക്കട ഉടമ ലോഹിതാക്ഷന്‍ മാറ്റിവച്ചു. ഫലം വന്നപ്പോള്‍ ഈ ടിക്കറ്റുകളില്‍ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. എഴുപത്തിയഞ്ചു ലക്ഷം രൂപയുടെ സമ്മാനം. ഈ ടിക്കറ്റ് വേണമെങ്കില്‍ സ്വന്തം പേരിലാക്കാന്‍ ലോഹിതാക്ഷന് കഴിയുമായിരുന്നു. കാരണം, ടിക്കറ്റുകളുടെ നമ്പറുകള്‍ ധര്‍മജന് അറിയില്ലായിരുന്നു. പക്ഷേ, ധര്‍മജന് തന്നെ ടിക്കറ്റ് നല്‍കി ലോഹിതാക്ഷന്‍ മാതൃക കാട്ടി. സമ്മാനമടിച്ച ഭാഗ്യക്കുറി ധര്‍മജന്‍ ഏറ്റുവാങ്ങി.
പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡില്‍ ലോട്ടറിക്കട നടത്തുകയാണ് ലോഹിതാക്ഷന്‍. ജോലിയില്‍ സത്യമുണ്ടാകണമെന്ന്് നിര്‍ബന്ധമുള്ള വ്യക്തിയാണ്. സമാനമായി ഒട്ടേറെ തവണ ഇതുപോലെ സമ്മാനമടിച്ച ടിക്കറ്റുകള്‍ ഉടമയ്ക്കുതന്നെ തിരിച്ചേല്‍പിച്ചിട്ടുണ്ട്. ധര്‍മജന്‍ ഇതേക്കടയില്‍ നിന്നെടുത്ത ലോട്ടറികള്‍ക്ക് പലതവണ ചെറിയ തുകകള്‍ കിട്ടിയിട്ടുമുണ്ട്. അതുക്കൊണ്ടാണ്, സ്ഥിരമായി ഈ കടയില്‍ നിന്ന് ലോട്ടറിയെടുക്കുന്നത്.
Post a Comment