കര്‍ഷക വോട്ടുകള്‍ നിര്‍ണായകമായ പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളില്‍ ഈ മാസം പത്തിനാണ് വോട്ടെടുപ്പ്. സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന ഭാരതീയ കിസാന്‍ യൂണിയന്‍റെ തട്ടകം കൂടിയായ ഈ മേഖലയില്‍ ബിജെപിക്കെതിരെ വന്‍ പ്രചാരണത്തിനൊരുങ്ങുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക സമരം അവാസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം പക വീട്ടുന്നതുപോലെയാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നടപടികള്‍. കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
.എസ്.പി നിയമത്തിലും , കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലും അനുകൂല നടപടിയുണ്ടാകുമെന്നതായിരുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രധാന ഉറപ്പുകള്‍. കര്‍ഷക സംഘടനകള്‍ നിലപാട് കര്‍ക്കശമാക്കുമ്പോള്‍ പശ്ചിമ യുപിയിലെ കര്‍ഷക–ജാട്ട് മേഖലകളില്‍ ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. കര്‍ഷക പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്.പി–ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ പ്രചാരണത്തിന് ഇത് കൂടുതല്‍ ഉര്‍ജ്ജം പകരുകയും ചെയ്യും.
വിഡിയോ കാണാൻ..👇
Post a Comment