തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വീടിനു മുൻപിൽ വെച്ച് വെട്ടിക്കൊന്നു; ഹരിദാസന്റെ ഒരു കാൽ അറുത്തു മാറ്റി! ശരീരത്തിൽ തുരുതുരാ വെട്ടുകൾ, പിന്നില്‍ ആർഎസ്എസ്


തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. 54 വയസായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രം നടന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് ആരോപിച്ച് സി പി എം രംഗത്തെത്തി.


ഹരിദാസന്റെ ദാരുണമായ മരണത്തിൽ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. 

ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകളുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


ബൈക്കിലെത്തിയ നാലു പേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല എന്നാണ് വിവരം.


Post a Comment

Previous Post Next Post