ചൊവ്വാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ഉദയകുമാർ(48), സമീപവാസിയായ സഹജമാൽ ഷെയ്ഖിന്റെ ഭാര്യയെ കയ്യിൽ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.സഹജമാൽ ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഉദയകുമാറും സഹോദരി ബിന്ദുലേഖയും ചേർന്ന് സഹജമാൽ ഷെയ്ഖിനെ ആക്രമിച്ചു. ബിന്ദുലേഖ തടിക്കഷ്ണംകൊണ്ട് തലയ്ക്ക് അടിച്ചു. ബോധം കെട്ടുവീണ സഹജമാൽ പിന്നീടു മരിച്ചു.
വെൽഡിങ് ജോലിക്കാരനായിരുന്നു. മൃതദേഹം വള്ളൈക്കടവ് ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ: നർദീഷ് ഷെയ്ഖ്. മക്കൾ: മീം,ഷഹനാജ്. തലയുടെ പിൻഭാഗത്ത് അടിയേറ്റ് തലയോട്ടി തകർന്ന് ആന്തരിക രക്തസ്രാവം മൂലമാണ് മരണം. ഭാര്യയെ മർദിച്ച കേസിൽ ഒരു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയതാണ് ഉദയകുമാർ.
Post a Comment