ഹത്രസ് സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം. 15കാരിയായ ദലിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മണിക്പുരിലാണ് സംഭവം. കൂട്ടം ചേർന്നുള്ള പീഡനത്തിനു വിധേയയായതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. കഴിഞ്ഞ എട്ടിന് മൂവർസംഘം വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അങ്കിത് മിത്തൽ പറഞ്ഞു. ഇതേസമയം, പീഡനക്കേസിൽ പെൺകുട്ടി പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി.
Post a Comment