ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിട്ട് രോഹിത്; മുംബൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം



ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ് മുംബൈ. 30 റണ്‍സുമായി രോഹിത്ത ശര്‍മ്മയും 12 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍. അതേസമയം മുംബൈ നായകന്‍ രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിട്ടു. റെയ്‌നയ്ക്കും കോഹ്‌ലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്.
Read more എല്ലാവർക്കും ഷെയർ ചെയ്യണേ
നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

ഒക്ടോബർ മുതൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. ബാങ്ക് അക്കൗണ്ട് വാഹനം എന്നിവ ഉള്ളവർ ഈ കാര്യങ്ങൾ അറിയുക. Click mouse🖱️

ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here🖱️

വ്യത്യസ്ത അക്ഷരങ്ങളുടെ കീബോർഡ് ഫ്രീ ഡൗൺലോഡ് click here📲

റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ പണികിട്ടും click 🖱️

നിങ്ങളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യം download SSLC certificate Click🖱️

അമിതമായി മൊബൈൽ ഉപയോഗിക്കുന്നവർ  കുറച്ചു സമയം മാറ്റിവെച്ചു ഇതൊന്നു വായിക്കണേ Click🖱️

ഡീകോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. കോട്രലെറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഡീകോക്ക് സംപൂജ്യനായി മടങ്ങുകയായിരുന്നു. നാലാം ഓവറില്‍ സൂര്യകുമാറും പുറത്തായി. ഷമിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായായിരുന്നു സൂര്യകുമാറിന്റെ മടക്കം.

അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ഇടംപിടിച്ചു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി

Post a Comment

Previous Post Next Post