ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്സിലെ പിച്ച് മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും.
ബാറ്റിംഗിൽ പരാജയമായെങ്കിലു സെഞ്ചൂറിയനിൽ ഫാസ്റ്റ്ബൗളർമാര്‍ തിരിച്ചുവന്നത് ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ നൽകും. വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ക്വിന്‍റൺ ഡി കോക്കിന് പകരം കൈൽ വെറെയ്ൻ ടീമിലെത്തും. ഓൾറൗണ്ടർ വിയാൻ മുൾഡറിന് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്‌മാനെക്കൂടി പരിക്ഷിച്ചേക്കുമെന്നാണ് സൂചന.
Post a Comment