ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലേക്ക് അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ ഹെൽത്ത് അതോറിറ്റിക്ക് ആണ് ഇയൊരു പദ്ധതി നടപ്പിലാക്കുന്നത് വേണ്ടിയുള്ള ചുമതല നൽകിയിരിക്കുന്നത്. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സർവ്വേ അനുസരിച്ചാണ് 10 കോടി 74 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്.
ഭക്ഷ്യ ഭദ്രത നിയമമനുസരിച്ച് ഈ ഗുണഭോക്താക്കൾ റേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നത് കൊണ്ടാണ് സംസ്ഥാനങ്ങളോട് റേഷൻ വിവരങ്ങൾ സർക്കാർ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രം ആവശ്യപ്പെട്ടിരുന്ന ഈ തീരുമാനത്തിൽ കേരളത്തിന്റെ ഭാഗത്തു നിന്നും ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഭക്ഷ്യ വകുപ്പിൽ ഇതുസംബന്ധിച്ചുള്ള യോഗം ഇന്നലെ ചേരുവാൻ ആലോചന ഉണ്ടായിരുന്നു എങ്കിലും വിശദമായ പരിശോധനയും ചർച്ചയും ആവശ്യമായതിനാൽ ഇത് മാറ്റിവെക്കുകയാണ് ചെയ്തത്.
39 ലക്ഷത്തോളം വരുന്ന മുൻഗണന കാർഡുകളാണ് കേരളത്തിൽ മൊത്തം ഉള്ളത്. ഈ പദ്ധതി പ്രാബല്യത്തിൽ എത്തുന്നതോടെ മുൻഗണനാ വിഭാഗത്തിൽ പെട്ട മഞ്ഞ പിങ്ക് റേഷൻ കാർഡുടമകൾക്ക് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കും
Post a Comment