അപൂര്‍വരോഗം; ജീവിതം ചക്രക്കസേരയിൽ; വേണ്ടത് 6 കോടി വിലയുള്ള മരുന്ന്






അപൂർവരോഗം ചികിൽസിക്കാൻ സഹായം തേടി കണ്ണൂർ തളിപ്പറമ്പിലെ ഒരു കുടുംബം. പരിയാരം പഞ്ചായത്തിലെ വായാട് സ്വദേശിയായ കോറോംകുടിയൻ ഷാജി, റോഷ്നി ദമ്പതികളുടെ ഇളയ മകൾ റോഷ്നിയെ ആണ് സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) രോഗം ബാധിച്ചിരിക്കുന്നത്. രണ്ടര വയസാണ് റോഷ്നിക്ക്. 2 കാലുകൾക്കും തളർച്ച ബാധിച്ച് നടക്കാൻ സാധിക്കാത്ത ഷാനിയുടെ സഞ്ചാരം അച്ഛനും അമ്മയും ചേർന്ന് തള്ളി നീക്കുന്ന ചക്ര കസേരയിൽ തന്നെയാണ്. ഇവരുടെ മറ്റൊരു മകൻ ഇഷാനും ഇതേ രോഗം തന്നെയാണ്.




 എന്നാൽ അമേരിക്കയിലെ ഒരു എൻജിഒ സംഘടന വഴി ഇഷാന്റെ ചികിത്സ നടക്കുന്നുണ്ട്. 8 മാസം പ്രായമായിട്ടും ഷാനിക്ക് സ്വാഭാവികമായുള്ള ചലനങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇഷാനൊപ്പം പരിശോധന നടത്തിയപ്പോഴാണ് എസ്എംഎ രോഗമാണെന്ന് തിരിച്ചറിഞ്ഞത്.അപ്പോൾ മുതൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇരുവരും ചികിത്സയിൽ തുടർന്ന് വരികയാണ്. ഇപ്പോൾ രണ്ടര വയസ്സായ ഷാനിക്ക് എത്രയും പെട്ടെന്ന് 6 കോടി രൂപ വിലയുള്ള സോൾജൻസ്മ തെറപ്പി ചികിത്സ നൽകിയാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കുകയുള്ളൂ.






കൂലിപ്പണിക്കാരനായ ഷാജിയും ഭാര്യ റോഷ്നിയും വിധിക്ക് മുൻപിൽ പകച്ച് നിൽക്കേണ്ട അവസ്ഥയായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഷാനിയുടെ ചികിത്സക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.പരിയാരം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഒത്തൊരുമിച്ചാണ് ഷാനിയുടെ ചികിത്സക്കുള്ള 6 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ചെയർമാനും പി.സി.റഷീദ് ജനറൽ കൺവീനറും ഇബ്രാഹിംകുട്ടി തിരുവട്ടൂർ ട്രഷററുമായുള്ള കമ്മിറ്റിയാണ് ഷാനി മോൾക്കായി പ്രവർത്തിക്കുന്നത്.





സഹായങ്ങൾ ഷാനി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ തളിപ്പറമ്പ് ഫെഡറൽ ബാങ്കിലെ 11270200017719 എന്ന അക്കൗണ്ട് നമ്പറിലേക്ക്(IFS Code FDRL0001127) അയയ്ക്കണമെന്ന് ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, പി.സി.റഷീദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഇ.ടി.രാജീവൻ എന്നിവർ അഭ്യർഥിച്ചു. ഗൂഗിൾ പേ നമ്പർ – 7902391355.


Post a Comment

Previous Post Next Post