വയസ് 300; നിലവിളിക്കുന്ന മനുഷ്യ മുഖവും മത്സ്യവാലും ഒരേ മമ്മിയില്‍; നിഗൂഢതകൾ





മുന്നൂറ് വര്‍ഷം പഴക്കമുള്ള 'മമ്മി'യെക്കുറിച്ചുള്ള പഠനം നടത്തി ജാപ്പനീസ് ശാസ്ത്രജ്ഞര്‍. 1736 നും 1741 നും ഇടയിൽ ജാപ്പനീസ് ദ്വീപായ ഷിക്കോകുവിന് സമീപമുള്ള പസഫിക് സമുദ്രത്തിൽ നിന്നാണ് 12 ഇഞ്ച് വലിപ്പമുള്ള ഈ നിഗൂഢ ജീവിയെ പിടികൂടിയത്.  ഇപ്പോൾ ഇത് അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലാണുള്ളത്. പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന വലയിൽ കുടുങ്ങിയതായി അവകാശപ്പെടുന്ന ഒരു കത്ത് സഹിതം പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് മമ്മി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കണ്ടാല്‍ മത്സ്യകന്യകയുടെ രൂപം തോന്നുമെങ്കിലും ഇതിനു മനുഷ്യ ശരീരവുമായി സാമ്യമുണ്ടെന്ന് വ്യാഖ്യാനങ്ങളും പുറത്തുവരുന്നു. 




ഈ ഡ്രൈഡ് മെര്‍മെയ്ഡിനെ ആദ്യം ഒരു കുടുംബം സൂക്ഷിച്ചുവക്കുകയും പിന്നീട് അത് മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് ഇതിനെ ക്ഷേത്രത്തിലെത്തിച്ചത്. കൂർത്ത പല്ലുകൾ, വിറക്കുന്ന മുഖം, രണ്ട് കൈകൾ, തലയിലും നെറ്റിയിലും മുടിയുമുള്ളതാണ് മമ്മിയിലെ നിഗൂഡത കൂട്ടുന്നത്. ഇതിന്റെ മുകൾ പകുതി വിചിത്രമായ മനുഷ്യരൂപമാണ്. എന്നാൽ താഴത്തെ പകുതിയിൽ  മത്സ്യത്തിന്റെ സവിശേഷതകളുണ്ട്. ശരീരത്തിന്റെ താഴത്തെ പകുതിയിൽ ചെതുമ്പലും വാൽ പോലെ ചുരുണ്ട അറ്റവുമുണ്ട്. ഇതാണ് ശാസ്ത്ര ലോകവും ചുരുള്‍ അഴിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ മുഖവും മത്സ്യങ്ങളുടെ വാലും ഉള്ളതിലെ നിഗൂഢത പുറത്തു കൊണ്ടുവരാനാണ് ശ്രമം.




ജാപ്പനീസുകാര്‍ക്ക് പ്രത്യേക വിശ്വാസങ്ങളാണ് ഇത് സംബന്ധിച്ചുള്ളത്. മത്സ്യകന്യകയുടെ മാംസം ഭക്ഷിച്ചാല്‍ മരിക്കില്ല. ഇതിനുദാഹരണമായി ഒരു ജപ്പാന്‍ സ്ത്രീയെയും ഇവര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തില്‍ മത്സ്യകന്യകയുടെ മാംസം കഴിച്ച ഈ സ്ത്രീ 800 വര്‍ഷം ജീവിച്ചുവെന്നാണ് പഠനങ്ങള്‍ നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ഇതിനോടകം ട്വിറ്ററില്‍ പ്രചരിക്കുകയാണ്. 300വര്‍ഷം പ്രായമുള്ള മമ്മിയിലെ നിഗൂഢ രഹസ്യം പുറത്തുകൊണ്ടുവരുമോ ശാസ്ത്രം എന്ന ആകാംഷയിലാണ് ലോകം.

Post a Comment

Previous Post Next Post