പൂട്ടിക്കിടന്ന ബാബ്റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോൺഗ്രസ്സാണെന്ന് മുഖ്യമന്ത്രി പിണറായി

പൂട്ടിക്കിടന്ന ബാബ്റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോൺഗ്രസ്സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാൻ അനുവാദം കൊടുത്തത് കോൺഗ്രസ്സാണ്. കർസേവയിലൂടെ അതൊരു മണ്ഡപമാക്കാൻ അനുവാദം കൊടുത്തതും കോൺഗ്രസ്സ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയിൽ സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തു തരിപ്പണമാക്കിയപ്പോൾ കർമരാഹിത്യത്തിലൂടെ മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോൺഗ്രസ്സ് തന്നെ. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
എല്ലാവർക്കും ഷെയർ ചെയ്യണേ

ഒക്ടോബർ മുതൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. ബാങ്ക് അക്കൗണ്ട് വാഹനം എന്നിവ ഉള്ളവർ ഈ കാര്യങ്ങൾ അറിയുക. Click mouse🖱️

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് അയോദ്ധ്യയിലെ ഭൂമി തർക്കത്തെ തുടർന്നുടലെടുത്ത കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോൾ 1949 ഡിസംബർ 22 ന് രാത്രി തർക്കഭൂമിയിൽ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബർ 9 ന്റെ വിധിപ്രസ്താവത്തിൽ സുപ്രീം കോടതി വിശേഷിപ്പിച്ചത്. കടുത്ത നിയമലംഘനം എന്ന് രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നൽകിയവർ, അവരുടെ സഹായികൾ, കർസേവക്ക് ആഹ്വാനം ചെയ്തവർ, അതിനൊക്കെ ആളും അർത്ഥവും പ്രദാനം ചെയ്ത സംഘടനകൾ, ആ ഘട്ടത്തിൽ തങ്ങളെ തടയാൻ കോടതി ആരാണ് എന്ന് ചോദിച്ചവർ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിനു ഉത്തരവാദികൾ നമ്മുടെ കണ്മുന്നിൽ ഉണ്ട്. അത്തരം കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്.  അമിതമായി മൊബൈൽ ഉപയോഗിക്കുന്നവർ  കുറച്ചു സമയം മാറ്റിവെച്ചു ഇതൊന്നു വായിക്കണേ Click🖱️


ഇന്ത്യൻ മത നിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്തിനുള്ള ശിക്ഷ അവർ അർഹിക്കുന്നു. ഇന്ത്യൻ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘ പരിവാർ ശക്തികൾക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങൾക്ക് കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്തം കോൺഗ്രസ്സിനും ചങ്ങാതിമാർക്കുമുണ്ട്. പൂട്ടിക്കിടന്ന ബാബ്റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോൺഗ്രസ്സാണ്. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാൻ അനുവാദം കൊടുത്തത് കോൺഗ്രസ്സാണ്. കർസേവയിലൂടെ അതൊരു മണ്ഡപമാക്കാൻ അനുവാദം കൊടുത്തതും കോൺഗ്രസ്സ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയിൽ സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തു തരിപ്പണമാക്കിയപ്പോൾ കർമരാഹിത്യത്തിലൂടെ മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോൺഗ്രസ്സ് തന്നെ. ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നു എന്നത് തന്നെയാണ്. ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യൻ ജനത വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ വർഗ്ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ടതിനു ഒഴിച്ചുകൂടാനാവാത്തനാണ്. 
ബാബരി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല- ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമപരമായ തുടർ നടപടികൾക്ക് അന്വേഷണ ഏജൻസിയായ സിബിഐക്കും കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവർ നിറവേറ്റണം. അതിൽ നിന്ന് ഒഴിഞ്ഞു മാറി ജനാധിപത്യത്തെയും മത നിരപേക്ഷതയെയറ്റും കൂടുതൽ മുറിവേൽപ്പിക്കരുത്. 

നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

أحدث أقدم