കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ട നിരവധി കാര്യങ്ങളുണ്ടെന്ന് ഹൈക്കോടതി. ലൈഫിൽ സി.ബി.ഐ അന്വേഷണം തടയില്ലെന്നും സർക്കാരിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദ്ദേശിച്ചു. അടുത്ത മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാരിന്റെ ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് വി. ജി അരുൺ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിർമാണംചട്ടവിരുദ്ധമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ലൈഫ് മിഷൻ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് യൂണിടാകിന് പണം ലഭിക്കുകയെന്നും ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലല്ലേ ധാരണയുണ്ടാക്കിയതെന്നും കോടതി ചോദിച്ചു. കൂടാതെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക്കുംറെഡ്ക്രസന്റും തമ്മിൽ കരാർ വേണ്ടേയെന്നും ഹൈക്കാടതി ചോദിച്ചു. അതേസമയം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽകൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും സിബിഐ അന്വേഷണത്തോട് സഹകരിക്കാൻ ലൈഫ് മിഷൻ സിഇഒയെ ഉപദേശിക്കണമെന്നും കോടതി പറഞ്ഞു. സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് വീഡിയോ കോൺഫറൻസ് വഴി ഹാജരായത്. സിബിഐ അന്വേഷണത്തിനെതിരേ യൂണിടാക്കും കോടതിയെ സമീപിച്ചിട്ടുണ്ട്. ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റെഡ്ക്രസന്റാണ് യൂണിടാകിനേയും സെയിൻവെഞ്ചേഴ്സിനേയും കണ്ടെത്തിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
إرسال تعليق