Jammu Kashmir encounter: രണ്ടിടങ്ങളിലായി 5 ഭീകരരെ സൈന്യം വധിച്ചു







ദക്ഷിണ കശ്മീരിലെ പോംബെയില്‍ 3 ഭീകരരെയും ഗോപാല്‍പൊരയില്‍ 2 ഭീകരരെയും സൈന്യം വധിച്ചു.


ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ടിആര്‍എഫ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് വധിച്ചത്. 





ദക്ഷിണ കശ്മീരിലെ ഗോപാല്‍പൊര, പോംബെയ് ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോംബെയില്‍ 3 ഭീകരരെയും ഗോപാല്‍പൊരയില്‍ 2 ഭീകരരെയും സൈന്യം വധിച്ചു. പോംബെയ് എന്‍കൗണ്ടറില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ഷാക്കിര്‍ നസറിനെ വധിക്കാന്‍ സാധിച്ചെന്നും ഇത് വലിയ നേട്ടമാണെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.




പോംബെയിലും ഗോപാല്‍പൊരയിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇരുസ്ഥലങ്ങളിലും നടന്ന ഓപ്പറേഷനുകള്‍ക്ക് മുന്‍പ് ഭീകരര്‍ക്ക് കീഴടങ്ങാന്‍ സമയം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സൈന്യം വധിച്ച ഭീകരരില്‍ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടില്ല



Post a Comment

أحدث أقدم