റോഡുകളിൽ ഉള്ള നിയമലംഘനം കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തത് മോട്ടോർവാഹനവകുപ്പ് ആണ്. എന്നാൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി ഇനി കേന്ദ്രസർക്കാരും ഒപ്പമുണ്ടാകും. പരിവാഹൻ സോഫ്റ്റ്‌വെയറിൽ ലിങ്ക് ചെയ്ത ഇന്റർനെറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ആണ് സാധ്യമാക്കുന്നത്.
റോഡ് നിയമങ്ങൾ തെറ്റിക്കുന്ന ആളുകളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിയുകയാണെങ്കിൽ വാഹന ഉടമയ്ക്ക് മൊബൈൽ സന്ദേശമായി നിർദ്ദേശം എത്തിച്ചേരും. 15 ദിവസത്തിനുള്ളിൽ തപാൽ വഴി നോട്ടീസ് ലഭിക്കുകയും ചെയ്യും.
പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കോടതിയിൽ പിഴ കെട്ടിവെക്കേണ്ടതായി വരും. പിഴ അടയ്ക്കാത്ത ആളുകൾക്ക് തുടർന്ന് എല്ലാ ഇടപാടുകൾ നടത്താതെ വരുകയും പിന്നീട് വാഹനത്തെ വിലക്കുകയും ചെയ്യും.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്‌വെയറിൽ ക്യാമറകൾ ലിങ്ക് ചെയ്യുന്നത് വഴി കൂടുതൽ ആളുകളെ കണ്ടെത്തുവാനും പിഴയിടാക്കാനും ഇതിലൂടെ സാധിക്കും.
വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കണമെന്ന് പരാതി കോടതി വരെ എത്തിയിരുന്നു. കാറുകൾക്ക് ദേശീയ പാതയിൽ 85 കിലോമീറ്ററും സംസ്ഥാന പാതകളിൽ എൺപതും ആണ്. ഇരുചക്രവാഹനങ്ങൾക്ക് 60 കിലോമീറ്ററും 50 കിലോമീറ്ററുമാണ്. സ്കൂളുകൾ ഉണ്ടെങ്കിൽ 30 കിലോമീറ്ററിന് കൂടുതൽ ഉണ്ടാകാൻ പാടില്ല.
إرسال تعليق