ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് ജോലി രാജിവച്ചു. ഇദ്ദേഹം ബിജെപിക്ക് വേണ്ടി സാഹിയാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ തന്നെ ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സംഭവത്തിൽ ഒരു സ്ഥിരീകരണം വന്നിരിക്കുന്നത്.
മികച്ച കുറ്റാന്വേഷകനായി പേരുകേട്ട രാജേശ്വർ സിങ് രാജ്യത്തെ പ്രശസ്തമായ നിരവധി അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. എയർസെൽ-മാക്‌സിസ് കേസ്, 2ജി സ്‌പെക്ട്രം കേസ്, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാൻഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വർ സിങ്.
ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളടക്കം അഞ്ചു സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവ സംബന്ധിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ വായിക്കാം.
1. വോട്ടെടുപ്പ് എവിടെയൊക്കെ?
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
2. എന്നാണ് തെരഞ്ഞെടുപ്പ്?
ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10 നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് എന്നീ തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നീ ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അരങ്ങേറുക.
إرسال تعليق