നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളെക്കുറിച്ചുള്ള തുടരന്വേഷണം നടത്തുന്ന സംഘമാണ് നടന്‍ ദിലീപിനെതിരെ പുതിയ േകസെടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എഡിജിപി ബി. സന്ധ്യ, ഡിഐജി എ.വി ജോര്‍ജ് എസ്പിമാരായ എസ്. സുദര്‍ശന്‍, എന്‍ജെ സോജന്‍ , ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇവര്‍ വധഭീഷണിമുഴക്കുന്നത് കേട്ടുവെന്നും ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തത്.
ദിലീപ് , സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യ സഹോദരന്‍ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളും പ്രതിയാണ്. മൊഴി സാധൂകരിക്കുന്നതിനായി ചില ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണ സംഘത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാകും. ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്ഐആറിനെ തന്നെ ചോദ്യം ചെയ്തോ ദിലീപിന് കോടതിയെ സമീപിക്കാനുമാകും. എഫ്.ഐ.ആറില്‍ പറയുന്നത്
വി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം വച്ച് യുട്യൂബില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത് ഫ്രീസ് ചെയ്ത് വച്ച എ.വി ജോര്‍ജിന് നേരെ കൈചൂണ്ടി സന്ധ്യയും സോജനും സുദര്‍ശനും ബൈജുപൗലോസും പിന്നെ ജോര്‍ജും അനുഭവിക്കാന്‍ പോകുകയാണെന്ന് ഒന്നാം പ്രതി ദിലീപ് പറഞ്ഞു. പിന്നെ ദേഹത്ത് കൈവച്ച സുദര്‍ശന്‍റെ കൈവെട്ടണം എന്ന് ദിലീപ് പറഞ്ഞെന്നും മൊഴി. ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് ൈസഡിലിടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടി വരുമല്ലേ എന്ന് ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സൂരജ് പറഞ്ഞെന്നും മൊഴി. ഇത് ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായി.
വിഡിയോ കാണാൻ..👇
إرسال تعليق