റേഷൻ കടകളും റേഷൻ വിതരണവും കേരളത്തിൽ സ്മാർട്ട് ആകുന്നു. പുതിയ നടപടിയുമായി സർക്കാർ. എല്ലാ കാർഡ് ഉടമകളും ഇത് ചെയ്യണം. വിശദമായി അറിയൂ..






കേരളത്തിലുള്ള എല്ലാ റേഷൻ കടകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ആണ് കൊണ്ടുവരുന്നത്. കേരളത്തിലെ എല്ലാ റേഷൻ കടകളിൽ നിന്നും ഓരോ മാസവും പത്താം തീയതിക്കുള്ളിൽ തന്നെ റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചിരിക്കുകയാണ്.



 
ഗ്രാമീണ റേഷൻ കടകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരം റേഷൻvകടകളെ സ്മാർട്ട് റേഷൻ കടകൾ ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികളും ആരംഭിച്ചിരിക്കുകയാണ്. അരിയും ഗോതമ്പും മണ്ണെണ്ണയും ലഭിക്കുന്നതിനു പുറമെ റേഷൻ കടയിൽ നിന്നും ഇനിമുതൽ കാശും ലഭ്യമാകും.
ഒരു മിനി എടിഎം കേന്ദ്രങ്ങൾ ആയി മാറുകയാണ് റേഷൻ കടകൾ ഇനി മുതൽ. ഈപോസ് മെഷീൻ ഉപയോഗിച്ച് പരമാവധി 5000 രൂപ വരെ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകളിൽ നിന്നും പിൻവലിക്കാൻ സാധിക്കും.




എസ് ബി ഐ ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഗ്രാമപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ആയിരത്തോളം റേഷൻ കടകളിൽ സേവനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൈകാര്യം ചെയ്യുവാനുള്ള നിശ്ചിത തുക റേഷൻ കട ലൈസൻസികൾക്ക് നൽകും.
കൂടുതൽ തുക കടക്കാരൻ നൽകിയാലും കമ്മീഷൻ ഉൾപ്പെടെയുള്ള തുക ലൈസൻസിയുടെ അക്കൗണ്ടിലേക്ക് ആ ദിവസം തന്നെ എത്തിച്ചേരും.





റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടുമായി റേഷൻ കാർഡുകൾ ബന്ധിപ്പിക്കണം.


Post a Comment

أحدث أقدم