കൊടുംക്രിമിനൽ നീരാളി മുരുകൻ; വെടിവെച്ച് കൊന്ന് സ്റ്റാലിൻ പൊലീസ്






കൊടുംക്രിമിനൽ നീരാവി മുരുകനെ എൻകൗണ്ടറിൽ വധിച്ച് തമിഴ്നാട് പൊലീസ്. കൊലപാതകം, മോഷണം, കൊള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമം അടക്കം 80ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തൂത്തുക്കുടി പുതിയമ്പത്തൂർ സ്വദേശിയായ മുരുകൻ എന്ന നീരാവി മുരുകനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഈറോഡ്, മധുരൈ, തൂത്തുക്കുടി അടക്കമുള്ള തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകളും നിലവിലുണ്ട്.





മുരുകൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും വേറെ വഴിയില്ലാതെ വന്നപ്പോൾ വെടിവെച്ച് െകാല്ലുകയായിരുന്നെന്നും  ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി ഭാഗത്ത് വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുരുകനെ തേടിയെത്തിയപ്പോഴാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്.





നെഞ്ചിൽ വെടിയേറ്റ മുരുകൻ അപ്പോൾ തന്നെ മരിച്ചു. കേരളത്തിലും ആന്ധ്രയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ വർഷം തുടക്കത്തിൽ കൊലക്കേസിൽ അടക്കം പ്രതികളായ രണ്ട് ക്രിമിനലുകളെ തമിഴ്നാട് പൊലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.

Post a Comment

أحدث أقدم