പുറത്തെടുക്കാൻ കഴിയാത്ത വിധം കൽച്ചീളുകളും ലോഹക്കഷ്ണങ്ങളും മാത്യുവിൻ്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ തമ്പടിച്ച ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ 1984 ജൂണിൽ നടന്ന സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
ജൂൺ അഞ്ചിന് തീവ്രവാദികൾ ഒളിച്ചിരുന്ന ബങ്കറുകൾ തകർക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. മുന്നോട്ടുനീങ്ങുന്നതിനിടെ അക്രമികൾ ഉതിർത്ത വെടിയുണ്ടകൾ ഹവിൽദാർ വർഗീസ് മാത്യുവിൻ്റെ ശരീരത്തിൽ ഒന്നൊന്നായി തുളഞ്ഞുക്കയറി.
തൊട്ടുപിന്നാലെ പെട്രോൾ ബോംബുകളും ഗ്രനേഡുകളും പൊട്ടിത്തെറിച്ചു. ശരീരമാസകലം പ്പൊള്ളലേറ്റ വർഗീസിനെ സഹസൈനികർ രക്ഷപ്പെടുത്തി. അന്ന് ശരീരത്തിൽ ആഴ്ന്നിറങ്ങിയ രണ്ട് ഗ്രനേഡിൻ്റെ അവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയത്. അന്നത്തെ സൈനിക നടപടിക്കിടെ വർഗീസിൻ്റെ ഇടതുകൈയിലെ രണ്ട് വിരലുകളും അറ്റുപോയിരുന്നു. കത്തിക്കരിഞ്ഞു പോയ തൊലി പിന്നീട് കൃത്രിമമായി വച്ചുപിടിപ്പിക്കുകയായിരുന്നു. സ്വന്തം ജീവൻ വകവയ്ക്കാതെയുള്ള ഹവിൽദാർ വർഗീസ് മാത്യുവിൻ്റെ ധീരമായ പോരാട്ടത്തെ രാജ്യം കീർത്തിചക്ര നൽകിയാണ് ആദരിച്ചത്.
إرسال تعليق