ഒരു മാസത്തിനുള്ളിൽ കല്ലമ്പലം ദേശീയപാതയിലും വർക്കല മേഖലയിലും വിവിധ അപകടങ്ങളിൽ എട്ടു പേരാണ് മരിച്ചത്. ഇതിൽ ആറ് അപകടങ്ങളിലും ഇരുചക്രവാഹന യാത്രക്കാരാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിൽ ആയവർ മുപ്പതിലേറെ പേരാണ്. ഈ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
ദേശീയപാതയിലും മറ്റും അടുത്ത സമയത്ത് നടന്ന അപകടങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് പരിശോധനയെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ലൈസൻസ്, ഇൻഷൂറൻസ് എന്നിവയില്ലാത്ത വാഹനങ്ങളും പിടിച്ചെടുത്തു. ഹെൽമറ്റ് ധരിക്കാത്തവരും ട്രിപ്പിൾ യാത്രക്കാരും പിടിയിലായി. നമ്പർ പ്ലേറ്റ് ഇല്ലാതെ അപകടകരമായി വാഹനം ഓടിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഏറെയും ചെറുപ്പക്കാരാണ് പിടിയിലായത്.
മൂന്നൂറോളം കേസുകളിലായി ആകെ ആറു ലക്ഷത്തോളം രൂപ പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ എസ്.സാജന്റെ നിർദേശ പ്രകാരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ.കരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
إرسال تعليق