ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പു സംഘം രണ്ടു രീതിയിലാണ് പണം കൈക്കലാക്കുന്നത്. ബാങ്കിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതാണ് ഒരു രീതി. മൊബൈലിൽ ഒരു ഒടിപി വരുന്നതിനു പിന്നാലെ ‘പണം നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് കൈമാറുന്നതിനാണ്, ഒടിപി നമ്പർ പറഞ്ഞു തരണം’ എന്നാവശ്യപ്പെടും. ഒടിപി പറഞ്ഞുകൊടുക്കുന്നതോടെ ഫോൺ കട്ടാവും. ഒപ്പം അക്കൗണ്ടിൽ നിന്ന് വൻ തുകയും.
നറുക്കെടുപ്പിൽ ലഭിച്ച വൻ തുക അക്കൗണ്ടിലേയ്ക്ക് അയയ്ക്കുന്നതിന് മുന്നോടിയായി ഒരു തുക നൽകാൻ ആവശ്യപ്പെടുന്നതാണ് മറ്റൊരു രീതി. ഇ–മെയിലിലൂടെയും എസ്എംഎസിലൂടെയും മറ്റുമാകും ഇതിനുള്ള അഭ്യർഥന. ഇതിൽ ഏതിലെങ്കിലും വീണാൽ തട്ടിപ്പു സംഘത്തിനു കാര്യം കുശാൽ. ഇ–മെയിലിനു മറുപടി വരുന്നതോടെ അടുത്ത ഇര കൂടി വലയിലായെന്നർഥം.
ടെലിമാർക്കറ്റിങ്ങിലൂടെയൊ ഓൺലൈനിലൂടെയൊ സാധനങ്ങൾ വാങ്ങിയിട്ടുള്ളവർക്കാണ് സമ്മാന വാഗ്ദാനവുമായി കത്തുകൾ ഏറെയും ലഭിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ ഇരകളാക്കപ്പെടുന്നവർ സംശയം കൂടാതെ സമ്മാന ഓഫറിൽ വിശ്വസിക്കുന്നു. മൊബൈൽ ഫോൺ നമ്പരുകളും ഡൽഹിയിൽ നിന്നുള്ള വിലാസവും എല്ലാം നൽകിയാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. എന്നിട്ടും ഇതിന് തടയിടാൻ ഒരു പൊലീസിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരേ കമ്പനിയുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് അന്വേഷണത്തിൽ മനസിലായിട്ടുള്ളതെന്ന് പൊലീസും പറയുന്നു.
ഇതിനു മുമ്പ് പല പ്രാവശ്യം ഓൺലൈൻ ടെലിമാർക്കറ്റിങ് കമ്പനിയുടെ പേരിൽ കത്തയച്ച് പണം തട്ടിയ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം കോട്ടയം നഗരത്തിലെ സ്കൂൾ അധ്യാപകന് സമാന തട്ടിപ്പിലൂടെ നഷ്ടമായത് 42,400 രൂപ.
അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️
പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️
വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️
إرسال تعليق