സംഭവം അറിഞ്ഞെത്തിയ ഗ്രാമവാസികൾ പുലിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ പുലി ഇവരെയും ആക്രമിച്ചു. ഇവരിൽ ഒരാൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. അതേസമയം, പുലിയെ പിടികൂടാൻ പെഞ്ച് നാഷണൽ പാർക്കിൽ നിന്ന് രക്ഷാസംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ വിസി മെഷ്‌റാം പറഞ്ഞു. ഗ്രാമവാസികൾ പുലിയെ എല്ലാ ഭാഗത്തു നിന്നും വളഞ്ഞിരിക്കുകയാണ്. മൃഗത്തെ ഉപദ്രവിക്കരുതെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് മാസത്തിനിടെ സിയോനി ജില്ലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ ഒക്ടോബർ 19 ന് ജില്ലയിലെ ഉഗ്ലി പ്രദേശത്തെ വയലിൽ നെല്ല് വെട്ടുകയായിരുന്ന 50 കാരിയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നിരുന്നു. ഒക്‌ടോബർ 16ന് പാണ്ടിവാഡ ഗ്രാമത്തിനടുത്തുള്ള കൻഹിവാഡ വനമേഖലയിൽ പതിനാറുകാരിയെ പുള്ളിപ്പുലി കൊന്നിരുന്നു. സെപ്തംബർ 15 ന് മൊഹ്ഗാവ് ഗ്രാമത്തിന് സമീപം 50 കാരിയെയും പുലി കൊന്നിരുന്നു.
إرسال تعليق