പെര്‍ളടുക്കയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയ ആശോകനെ കാസര്‍കോട് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ട്രെയിന്‍ കയറി രക്ഷപ്പെടാനാണ് പ്രതി ഉദ്ദേശിച്ചതെന്നാണ് വിവരം.
രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പായയില്‍ പൊതിഞ്ഞനിലയില്‍ ഉഷയുടെ മൃതദേഹം കണ്ടെത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ആശോകന്‍റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. അശോകന് മാനസിക പ്രശ്നമുള്ളതായി ചില നാട്ടുകാര്‍ പറയുന്നുണ്ട്
വീഡിയോ കാണാൻ 👇
إرسال تعليق