എജിആർ കുടിശ്ശികയിനത്തിൽ 50,399.63 കോടി രൂപയാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസർക്കാരിന് ലഭിക്കുക. വോഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർല ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്.
കുടിശ്ശിക തീർക്കാൻ ഓഹരികൾ സർക്കാരിനോ, സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികൾക്കോ നൽകാമെന്ന് അറിയിച്ച് മുൻചെയർമാൻ കുമാർ മംഗളം ബിർല കത്തുനൽകിയിരുന്നു. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജിതുടർക്കഥയായി. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുമ്പോൾ വോഡോഫോൺ ഐഡിയയ്ക്കായി കേന്ദ്രസർക്കാർ എന്തുചെയ്യുമെന്നതാണ് നിർണായകം. കേന്ദ്രസർക്കാർ ഭാവിയിൽ വോഡോഫോൺ ഐഡിയയുടെ ഓഹരികൾ മറ്റ് കമ്പനികൾക്ക് വിൽക്കാൻ സാധ്യതയുണ്ട്.
إرسال تعليق