ഈമേഖലയില്‍ ആനയിറങ്ങുന്നത് പതിവാണ്. തീറ്റതേടിയിരങ്ങിയ കാട്ടാനകൂട്ടം മാലിന്യം ഭക്ഷിച്ചതുവഴിയാണ് പ്ലാസ്റ്റിക്കുകള്‍ വയറ്റിലെത്തിയതെന്നാണ് സൂചന. രണ്ടുമുതിര്‍ന്ന കൊമ്പന്‍മാരും രണ്ടി പിടിയാനകളുംകുട്ടിയാനകളും ഊള്‍പ്പെട്ട സംഘം ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട. ഇവയുടെ പിണ്ഡമാണ് റോഡില്‍ കണ്ടത്. റോഡിലൂടെ പോകുന്നവര്‍ വലിച്ചെറിഞ്ഞതോ, വനാതിര്‍ത്തിയോട് ചേര്‍ന്ന് തള്ളിയ മാലിന്യ കൂമ്പാരത്തില്‍ നിന്നോ ആകാം ആനകള്‍ ഇവ ഭക്ഷിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇതിനെ തുടര്‍ന്ന ് വനമേഖലയോടു ചേര്‍ന്ന ഭാഗങ്ങളില്‍ മാലിന്യം തള്ളരുതെന്ന് കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഓഫീസര്‍ ടി.കെ അശോക് കുമാര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം കാണിച്ചു വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ക്ക് നോട്ടീസ് നല്‍കി
വിഡിയോ കാണാൻ..👇
إرسال تعليق