സ്കൂട്ടറിൽ മീനാട് പാലത്തിനു സമീപം ഒരു കടയിൽ എത്തി ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കി തുക വാങ്ങി സമീപത്തെ മറ്റൊരു കടയിൽ ചെറിയ തുകയ്ക്കു സാധനം വാങ്ങി കള്ളനോട്ട് നൽകി കബളിപ്പിച്ചു. ഇതിനിടെ ആദ്യ കട ഉടമ നോട്ടു പരിശോധിച്ചപ്പോൾ കള്ളനോട്ടാണെന്നു സംശയം തോന്നി ചാത്തന്നൂർ പൊലീസിനോടും പരിസരവാസികളോടും വിവരം അറിയിച്ചു. ഇതിനിടെ മീനാട് ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്നു സാധനം വാങ്ങാനുള്ള ശ്രമത്തിലായിരുന്നു സുനി. പൊലീസും ആളുകളും എത്തുന്നത് കണ്ട് കയ്യിലിരുന്ന നോട്ട് വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു.
500 രൂപയുടെ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഒട്ടിച്ച് ചേർത്താണ് ഇയാൾ തട്ടിപ്പ് നടത്തി വന്നത്.ഇയാളുടെ വീട്ടിലും താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തി.
إرسال تعليق