വീട്ടിൽ നിന്നിറങ്ങിയ ബാലൻ ഒരു ട്രെയിനിൽ കയറി 25 കിലോമീറ്റർ അകലെയുള്ള ദം ഡം കന്റോൺമെന്റ് സ്റ്റേഷനിൽ എത്തി, അവിടെ നിന്ന് 10 കിലോമീറ്ററിലധികം നടന്ന് വിമാനത്താവളത്തിനടുത്തുള്ള റോഡിലെത്തി, അവിടെ കാറുകള്‍ക്കും ടാക്‌സികള്‍ക്കും ലിഫ്റ്റിനായി കൈകാണിക്കുന്ന കുട്ടിയെ കണ്ട ഒരു ടാക്സി ഡ്രൈവർ അവനോട് കാര്യങ്ങൾ തിരക്കിയറിഞ്ഞു. വീട്ടിൽ നിന്നും ഓടിപ്പോന്നതാണെന്ന് മനസ്സിലാക്കിയ ആയാൾ അവനെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ പൊലീസ് അവന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു . അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ അശോക്‌നഗറിൽ ചെറിയ കട നടത്തുകയാണ് കുട്ടിയുടെ പിതാവ് അസദുൽ മൊല്ല
.
‘അവന് വിമാനമെന്നാൽ ഭ്രാന്താണ്. കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളുകൾ അടച്ചതോടെ വിമാനത്തെ അടുത്തറിയാനുള്ള ആഗ്രഹം കൂടുവരികയാണ്. ഞാൻ ഒരു വിമാനവും കണ്ടിട്ടില്ല, അവനെ എങ്ങനെ സവാരിക്ക് കൊണ്ടുപോകും?’ അസദുൽ മൊല്ല പറഞ്ഞു. രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നതിന് ശേഷവും പോകാൻ കൂട്ടാക്കാതെ അവൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അർദ്ധരാത്രി കഴിഞ്ഞിരുന്നതിനാൽ, വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർക്കും സാധിച്ചില്ല. പിന്നീട് മാതാപിതാക്കളോടൊപ്പം വരുമ്പോൾ വിമാനം കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്താണ് അവനെ പൊലീസ് തിരിച്ചയച്ചത്.
إرسال تعليق