പുള്ളിപ്പുലിയും കരിമ്പുലിയും വീട്ടിലെ പെറ്റ്; ഉപേക്ഷിച്ച് വരില്ലെന്ന് ഇന്ത്യൻ ഡോക്ടർ





യുക്രെയ്ൻ–റഷ്യ യുദ്ധം രൂക്ഷമായി തുടരുമ്പോൾ പൗരൻമാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള സജീവ ശ്രമത്തിലാണ് ഇന്ത്യ. മനുഷ്യന്റെ ജീവനോളം തന്നെ വില മൃഗങ്ങളുടെ ജീവനുമുണ്ടെന്ന തിരിച്ചറിവ് ലോകത്തിന് മുന്നിലെത്തിച്ച ഒരുകൂട്ടം വിദ്യാർഥികളും അടുത്തിടെ ചർച്ചയായി. ഓമനിച്ച് വളർത്തിയ നായയും പൂച്ചയെയുമെല്ലാം വിട്ട് സ്വന്തം ജീവനുമായി മാത്രം രക്ഷപ്പെടുന്നില്ല എന്ന് മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ നിലപാടെടുത്തിരുന്നു. ഇതിന് വലിയ അംഗീകാരമാണ് രാജ്യം നൽകിയത്.




 അതുപോലെ താൻ ഓമനിച്ച് വളർത്തുന്ന രണ്ട് പുലികളെ ഉപേക്ഷിച്ച് വരില്ലെന്ന നിലപാടിലാണ് യുക്രെയിനിലെ ഒരു ഇന്ത്യൻ ഡോക്ടർ. 
ഡോക്ടർ ഗിരികുമാർ പാട്ടീലാണ് രണ്ട് പുലികളുമായി ഡോൺബാസിലെ സെവറോഡോനെസ്കിലെ വീടിന് സമീപത്തെ ബങ്കറിൽ കഴിയുന്നത്. ഇവിടം അത്ര സുരക്ഷിതമല്ലാന്ന് വ്യക്തമായിട്ടും പ്രിയ പുലികളെ ഉപേക്ഷിച്ച് വരാൻ ഡോക്ടർ തയാറല്ല. ‘അത് രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാർ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാൻ പറയുന്നുണ്ട്.




എന്നാൽ എന്റെ അവസാനശ്വാസം വരെ ഞാൻ അവയ്ക്കൊപ്പം നിൽക്കും.’ ഡോക്ടർ പറയുന്നു. 2007 മുതൽ യുക്രെയ്നിൽ താമസിക്കുന്ന ആളാണ് ഡോക്ടർ. പ്രാദേശിക മൃഗശാലയിൽ നിന്നും ദത്തെടുത്ത് വളർത്തുന്ന ഒരു പുള്ളിപ്പുലിയും കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങൾ.

Post a Comment

أحدث أقدم