യെമന്‍ പൗരനെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാമെങ്കിലും ശിക്ഷയില്‍ ഇളവിന് സാധ്യതയില്ല. സുപ്രീംകോടതി പരിശോധിക്കുക നടപടിക്രമങ്ങള്‍ മാത്രമായിരിക്കും. 2017ൽ യെമൻ പൗരനായ തലാൽ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചന്ന കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്ന് ഇന്ത്യൻ എംബസി യുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. തലാൽ തന്നെ തടഞ്ഞുവച്ചു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ആത്മരക്ഷാർത്ഥം ആണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു നിമിഷ പ്രിയയുടെ വാദം.
إرسال تعليق