വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസ് ബോട്ടിൽ കയറ്റുന്നതിനായി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂക്കളുമായി ഒരു തായ്‌ലൻഡ് യുവതിക്കൊപ്പമാണ് ജർമൻ യുവതി ആംബുലൻസിനരികെ എത്തിയത്. ആംബുലൻസിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലൻസ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തായി. തുടർന്ന് ഇരുവരും ആംബുലൻസിനു പിന്നിലെത്തി ജർമൻ യുവതി മാത്രം ഉള്ളിൽ കടന്ന് വാതിൽ അടയ്ക്കുകയായിരുന്നു.
ഇവർ ഏതാണ്ട് 40 സെക്കൻഡോളം സമയം ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തായ്‌ലൻഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതേസമയം, ഷെയ്ൻ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലൻസിന് അരികെ എത്തിയതെന്നും പറയുന്നു. വോണിന്റെ മൃതദേഹം മാറ്റുന്ന സമയത്ത് തായ്‌ലൻഡ്, ഓസ്ട്രേലിയൻ അധികൃതർ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
إرسال تعليق