എം.എല്‍.എയും പഞ്ചായത്തും തമ്മില്‍ ഏറ്റുമുട്ടൽ; യാത്രക്കാര്‍ക്ക് രണ്ട് വെയിറ്റിങ് ഷെഡ്





തിരുവനന്തപുരം ബാലരാമപുരത്ത് എം.എല്‍.എയും പഞ്ചായത്തും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ലഭിച്ചത് രണ്ട് വെയിറ്റിങ് ഷെഡ്.  എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇവിടെ ഇരിക്കാന്‍ സൗകര്യമില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്ക്. ഇരിക്കാന്‍ ഇടമില്ലാതെ വന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേര് മാറ്റി തടിതപ്പേണ്ട അവസ്ഥയാണ്.




ബാലരാമപുരം പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം. സ്ഥലം എം.എല്‍.എ കോണ്‍ഗ്രസുകാരനായ എം.വിന്‍സെന്റ്. ഈ കാണുന്നത് പഞ്ചായത്ത് നിര്‍മിച്ച വെയിറ്റിങ് ഷെഡ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് എം.എല്‍.എയുടെ വക.  പഞ്ചായത്ത് അഞ്ചുമീറ്ററില്‍ കെട്ടിടം പണിതപ്പോള്‍ എം.എല്‍.എ 15 മീറ്ററിലാക്കി നിര്‍മാണം. വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സംവിധാനം,ഡിജിറ്റല്‍ ക്ലോക്ക്, സിസിടിവി, എഫ്.എം റേഡിയോ തുടങ്ങി ഹൈടെക്കാണ് ഇത്.





ഇരിപ്പിടമില്ലാത്തതുകൊണ്ട് തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പേര് ആവര്‍ത്തിച്ചിട്ടില്ല. പകരം 'മഴയും വെയിലും കൊള്ളാതെ' എന്ന പേര് പുതിയ ബസ് ഷെല്‍റ്ററിന് നല്‍കി.കലക്ടറുടെ അനുമതിയില്ലാത്തതാണ് ഇരിപ്പിടമില്ലാത്തതിന് കാരണമെന്നാണ് വിശദീകരണം.


Post a Comment

أحدث أقدم