'ലഖ്നൗവില്‍ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞാന്‍ കത്തയച്ചു. പക്ഷേ അവര്‍ എന്റെ കത്തുകള്‍ അവഗണിച്ചു. ഞാന്‍ ഒരു 'മോദി ഭക്തനാണ്'. ബിജെപിക്ക് എന്നെ അവഗണിക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ, യോഗി ആദിത്യനാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ സഹായിക്കുന്നതിനായി ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കുക.ും വിജയിക്കുകയും ചെയ്യും. മോദിയും യോഗിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളാണ്. ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു'. ദേശീയ മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി പോയിരുന്നു. അന്നത്തെ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നാൽ എന്നെ പരിഹസിച്ചു. ഒരു ദിവസം പോലും താമസിക്കാന്‍ സ്ഥലം നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തനിക്ക് യഥാർഥ മോദിയുടെയും വ്യാദ മോദിയുടെയും ആവശ്യമില്ലെന്നാണ് പറഞ്ഞത്. എന്റെ ശാപം കാരണം അയാൾ അധികാരത്തില്‍ നിന്ന് പുറത്തായെന്നും പഥക് പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ഉപജീവനത്തിനായി തീവണ്ടികളില്‍ വെള്ളരിക്ക വില്‍ക്കുകയാണ് പഥക്.
إرسال تعليق