അറുപത്തിയാറുകാരനായ തല്‍ഹത്തിന്റെ വീടിന് പുറകിലേക്ക് മണ്ണ് ഇടിഞ്ഞ് വീണിട്ട് മൂന്ന് മാസമായി. സമീപത്തെ വീട്ടിലേതടക്കം ശുചിമുറികള്‍ മണ്ണ് മൂടി ഉപയോഗശൂന്യമായി. ഇനിയൊരു മഴ പെയ്താല്‍ അടുക്കളയിലും മുറികളിലും ചെളി നിറയും. മണ്ണും കല്ലും നീക്കി നല്‍കുമെന്നായിരുന്നു ദുരന്തസമയത്ത് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും ഉറപ്പ്.
തുറമുഖ വകുപ്പിന്റെ ഭൂമിയില്‍ നിന്നുള്ള മണ്ണാണ് ഇടിഞ്ഞ് വീണിരിക്കുന്നത്.അതിനാല്‍ നീക്കം ചെയ്യാന്‍ അനുവാദം വേണം. ഇതിനായി അവര്‍ ആവശ്യപ്പെട്ട അപേക്ഷകളെല്ലാം നല്‍കി. പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും തടസവാദങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഹൃദ്രോഗിയായ തല്‍ഹത്തിനും വൃക്കരോഗിയായ ഭാര്യയ്ക്കും മുന്നില്‍ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്.പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന നടപടിയാണ് അധികൃതരുടേത്.
വിഡിയോ കാണാൻ..👇
إرسال تعليق