ചൂട് വർദ്ധിക്കുന്നു. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം. വിശദമായി അറിയൂ..





ജില്ലാ മെഡിക്കൽ ഓഫീസറുടെ ഭാഗത്തു നിന്നും ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ധാരാളം ജലവും ലവണങ്ങളും കനത്ത ചൂടിൽ ശരീരത്തിൽ നിന്നും നഷ്ടപ്പെടും. ഇതിലൂടെ താപ ശരീര ശോഷണം ഉണ്ടാക്കുന്നു. കടുത്ത വെയിലിൽ ജോലി ചെയ്യുന്ന ആളുകൾ രക്തസമ്മർദ്ദം പോലെ ഉള്ള ആളുകൾ തുടങ്ങി ആളുകളിലാണ് കൂടുതലായും ഇത് കണ്ടുവരുന്നത്. വിളറിയ ശരീരം വർധിച്ച വിയർപ്പ് പേശിവേദന തലവേദന കഠിനമായ ക്ഷീണം തലകറക്കം ഓക്കാനവും ഛർദ്ദിയും എന്നിങ്ങനെ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നു.





ചൂട് കൂടുതൽ ആയിക്കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് എല്ലാ പൊതു ജനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോക്കാം. രാവിലെ 11 മണിക്കും മൂന്നു മണിക്കും ഇടയിലുള്ള വെയിൽ നേരിട്ട് ഏൽക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും.
വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ ഇടയ്ക്കിടെ തണൽ ഉള്ള സ്ഥലത്തേക്ക് മാറി നിൽക്കേണ്ടതാണ്. ഉപ്പിട്ട നാരങ്ങാ വെള്ളം കരിക്കിൻ വെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കുന്നത് ശീലമാക്കുക. കുട്ടികളെ വെയിലത്ത് കളിക്കുവാൻ ഒരിക്കലും അനുവദിക്കരുത്.





ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ജാഗ്രത പാലിക്കണം. വെയിലത്ത് നിർത്തിയിട്ട വാഹനത്തിൽ നേരിട്ട് കുട്ടികളെ കയറ്റി ഇരുത്തുവാനും പാടുള്ളതല്ല. ഇത്തരം കാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ പാലിക്കേണ്ടതാണ്.
ചൂട് വളരെയധികം വർധിച്ചു വരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും ജോലി സമയത്തിൽ ഉള്ള ക്രമീകരണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഉള്ള സമയങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിരുന്നത്.

Post a Comment

أحدث أقدم