മുതല അടുത്തുള്ളതു കണ്ടിരുന്നോ എന്നു ചോദിച്ചാൽ ‘ ഓ, പുല്ലരിയാൻ തുടങ്ങിയാൽപ്പിന്നെ ഞാൻ അതൊന്നും നോക്കാറില്ലെന്നേ’ എന്നാണു കാർത്തമ്മ പറയുന്നത്. ‘ഞങ്ങൾ കാണാതിരുന്നത് രണ്ടാൾക്കും നന്നായി എന്നും’. പ്ലാന്റേഷൻ കോർപറേഷനിൽ 35 വർഷം ജോലിചെയ്തു. വിരമിച്ച ശേഷം 15 പശുക്കളുടെ കാവലാളാണ്. 5 പൂച്ചയും 4 പട്ടികളും വേറെ. പുലർച്ചെ 5 മണിയോടെ തുടങ്ങുന്ന ജോലി രാത്രി എട്ടിന് അരുമ മൃഗങ്ങൾക്ക് അത്താഴം വിളമ്പി കഴിയുന്നതോടെ പൂർത്തിയാകും.
60 വർഷമായി പുഴയുടെ തീരത്തുള്ള ക്വാർട്ടേഴ്‌സിൽ കഴിയുന്ന ഇവർക്ക് മുതലയൊരു പുത്തരിയല്ല. കുളിക്കാനും അലക്കാനും പുഴയിൽ ചെല്ലുമ്പോൾ കാണാറുണ്ട്. തന്നെ കാണുമ്പോൾ വെള്ളത്തിൽ ഒളിക്കുന്ന അവർ പാവങ്ങളാണെന്നു കാർത്തമ്മ പറയുന്നു. ആളുകൾ ഉപേക്ഷിച്ച പട്ടിക്കും പൂച്ചയ്ക്കും കാർത്തമ്മ തണലൊരുക്കാറുണ്ടെന്നു മക്കൾ പറയുന്നു. വേണമെങ്കിൽ മുതലയെയും നോക്കാമെന്നാണു കാർത്തമ്മയുടെ ‘ഒരിത്’. ഇനിയും അവിടെത്തന്നെ പുല്ലരിയാൻ പോകുമെന്നൊരു ‘ഭീഷണി’യും.
إرسال تعليق